Monday, 23 February 2015

സ്വാര്‍ത്ഥം


ചുറ്റു നിന്നും തേടി വരുന്ന
വിശപ്പ്‌ കത്തുന്ന ഗന്ധവും,
ചീന്തിയെറിയപ്പെടുന്നതിന്റെ
കൊളുത്തി വലിക്കുന്ന തേങ്ങലുകളും ,
മരുന്ന് തേടുന്ന മുറിവില്‍ നിന്നും
ഒഴുകിക്കൊണ്ടിടിക്കുന്ന രോദനവും.
ഞാനെനിക്കായ്‌ തീര്‍ത്ത
സ്വസ്ഥതക്കോട്ടയുടെ ചുവരുകളില്‍
ആഞ്ഞടിച്ച്, ശ്രദ്ധ തിരിച്ച്,
തിളച്ചു തുടങ്ങുന്ന ചോരയിലേക്ക്
കനല്‍ പാകി ആളിക്കത്തിക്കുമെന്ന
ഭയം കൊണ്ട് തന്നെയാണ് ,
തണുത്ത വെള്ളം കോരിയൊഴിച്ചത്.
കോട്ടയുടെ വാതിലുകള്‍
ഉറപ്പു കൂട്ടി കൊട്ടിയടച്ചതും....

No comments:

Post a Comment