Monday, 2 August 2010

കാത്തിരിപ്പ്




ചക്രവാളത്തിന്റെ ചുവപ്പിനെ
കറുപ്പു വിഴുങ്ങിത്തുടങി.
കിളികള്‍ കൂടണഞ്ഞുതുടങ്ങി.
രാവു നിദ്രയെ പരിണയിക്കാന്‍
ചമഞ്ഞ്തുടങ്ങി.
ഓരോ നിഴലും അവള്‍ക്ക്‌
മിഥ്യാ പ്രതീക്ഷകളായിരുന്നു.
അന്തിമയങ്ങുന്നത്‌ ആദ്യമായിട്ടല്ല.
എങ്കിലും ഭയമാണവള്‍ക്ക്‌.
ഉള്ളില്‍ ,
വെറുപ്പിന്റെ വിത്തുകള്‍ പാകിയിട്ടാണ്
അവനിന്ന് പടിയിറങ്ങിയത്‌.
ചൂടും ചൂരും മറന്നു,
നരയെക്കണ്ട്‌ മുഖം തിരിച്ചവന്‍,
പഴയതെന്തും വലിച്ചെറിയാന്‍ വെമ്പുന്നവന്‍.
 പുതമ തേടിപ്പോയിരിക്കുമോ?
ജാലകപ്പടികള്‍ക്ക്‌
അറിയാതെ കണ്ണുനിറഞ്ഞു.

No comments:

Post a Comment