Wednesday, 19 November 2014

എഴുത്ത്




മനസ്സിലെ തൂലിക
പരിഭ്രാന്തമായി
ചലിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്‌.
ഉച്ചത്തില്‍ ഉയരുന്ന
അതിന്റെ നിലവിളി
നീ കേള്‍ക്കാതിരിക്കനാണ്
ഞാന്‍ മൂടി വക്കുന്നത്.
ഹൃദയത്തില്‍ വരഞ്ഞു വരഞ്ഞു
മുറിവ് നീറിത്തുടങ്ങി.
ചോര പൊടിഞ്ഞു തുടങ്ങി.
ഹൃദയ വാതില്‍ ഞാനിതാ
കൊട്ടിയടക്കുന്നു.
ഇനി നീ ഒന്നും കേള്‍ക്കില്ല,
എന്റെ നോവിന്റെ വരികള്‍
തേടി വരികയുമില്ല.
നീ ചുരുട്ടിക്കൂട്ടിയ
കടലാസ് നിവര്‍ത്തി,
അതില്‍ തന്നെ എഴുതാം.
എഴുതിക്കൊണ്ടേ ഇരിക്കാം.
മടങ്ങി നീയെത്തും വരെ.
അല്ലെങ്കില്‍,
മറവിയില്‍ നീ എന്നെ
തളക്കും വരെ.

No comments:

Post a Comment